
നമ്മുടെ രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയും യുദ്ധ ഭീഷണിയിലൂടെയും അതീവ ജാഗ്രതയോടെ കടന്നു പോകുമ്പോൾ നമ്മുടെ രാജ്യത്തെ ഓർത്ത് എല്ലാ ദൈവാലയങ്ങളിലും നാളെ മെയ് 11 ഞായറാഴ്ച വിശുദ്ധ കുർബ്ബാനാനന്തരം പ്രത്യേക പ്രാർത്ഥന നടത്തേണ്ടതാണ്. അതോടൊപ്പം നമ്മുടെ ഭവനങ്ങളിലും കുടുംബയൂണിറ്റ് യോഗങ്ങളിലും മറ്റു കൂടിവരവുകളിലും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുന്നതു വരെ നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനകൾ തുടരേണ്ടതാണ്.
നമ്മുടെ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഭിമാനത്തിനും ഇവിടുത്തെ ജനങ്ങളുടെ ജീവനും വേണ്ടി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അഹോരാത്രം സേവനം ചെയ്യുന്ന എല്ലാ സൈനികർക്കു വേണ്ടിയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയും യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തും അതിർത്തിയിൽ ഭീതിയോടെ കഴിയുന്ന ജനസമൂഹത്തിനു വേണ്ടിയും നമ്മുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
അതിർത്തി കടന്നുള്ള ഭീകരതക്കെതിരെയുള്ള രാജ്യത്തിൻ്റെ പോരാട്ടത്തിൽ രാജ്യത്തിനൊപ്പം ചേർന്ന് നിന്ന് ഏക മനസ്സോടെ നമ്മുടെ ഭാരതത്തിൻ്റെ സുരക്ഷിതത്വത്തിനും അഖണ്ഡതയ്ക്കും വേണ്ടി നമ്മുടെ പ്രാർത്ഥനകളെ സമർപ്പിക്കാം.
യുദ്ധവും കലാപങ്ങളും മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണ്. രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണിത്. യുദ്ധത്തിലേക്ക് നാം വലിച്ചിഴക്കപ്പെടാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടിയാകണം നമ്മുടെ പ്രാർത്ഥന. രാജ്യത്തിൻ്റെ ഭരണാധികാരികൾക്ക് ഈ നിർണായക ഘട്ടത്തിൽ നയതന്ത്ര മികവോടെ ഭാരതത്തെ സുരക്ഷിതത്വത്തിലേക്കും സമാധാനത്തിലേക്കും നയിക്കുവാൻ തക്കവണ്ണം ദൈവം ശക്തീകരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
കക്ഷി, മത, രാഷ്ട്രീയ വിഭാഗീയതയ്ക്കപ്പുറമായി ഐക്യത്തോടെ രാജ്യത്തിനൊപ്പം ഈ പ്രതികൂല സാഹചര്യത്തെ നാം നേരിടേണ്ട സമയമാണിത്. അശാന്തിയുടെ കാർമേഘങ്ങൾ മാറി ശാന്തിയുടെ നീലിമ പരക്കുവാനും ശാശ്വതമായ സമാധാനം എത്രയും വേഗം സംജാതമാകുവാനും നമ്മുക്ക് ഏക മനസ്സോടെ പ്രാർത്ഥിക്കാം.

മലയാളം
ഈ ലേഖനം വായിച്ചതിനു ശേഷം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യം നന്നായി ധ്യാനിക്കുന്നു. യുദ്ധവും ഭീഷണിയുമായി നേരിടുന്ന ഈ സമയത്ത് ജനങ്ങളുടെ ഐക്യം വളരെ പ്രധാനമാണെന്ന് ലേഖനം പ്രകാശിപ്പിക്കുന്നു. സൈനികരും അവരുടെ കുടുംബങ്ങളുമായി ഐക്യപ്പെട്ട് പ്രാർത്ഥിക്കാനുള്ള ആഹ്വാനം ശരിക്കും മനസ്സിൽ തട്ടുന്നു. എന്നാൽ, യുദ്ധവും കലാപങ്ങളും തടയാൻ ഭരണാധികാരികൾക്ക് എന്തെല്ലാം നടപടികൾ സ്വീകരിക്കാൻ കഴിയുമെന്നതും ചർച്ച ചെയ്യുന്നത് നന്നായിരിക്കും. സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങളുടെ പ്രാർത്ഥന മാത്രം പോരെന്ന് തോന്നുന്നു. നിങ്ങൾ എന്താണ് കരുതുന്നത്? യുദ്ധ ഭീഷണി തടയാൻ ഇതിനേക്കാൾ ഫലപ്രദമായ മാർഗ്ഗങ്ങൾ ഉണ്ടോ?