
ചേലക്കര ● വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചു വരികയാണെന്നും വിഷയത്തിൽ കേന്ദ് -സംസ്ഥാന സർക്കാരുകൾ സംയുക്തമായും, ശക്തമായും ഇടപെടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. ചേലക്കര വട്ടുള്ളി സെന്റ് ജോർജ്ജ് ബേത്ലഹേം യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും, ആശീർവാദ കർമ്മവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. വനമേഖലയിലെ കർഷകർക്കും, പൊതുജനങ്ങൾക്കും സർക്കാരുകൾ മുൻകൈയെടുത്ത് സോളാർ ഫെൻസിങ് ഉൾപ്പെടെ സാധ്യമായതെല്ലാം ചെയ്ത് നൽകണമെന്നും ബാവ പറഞ്ഞു.
കാതോലിക്ക ബാവായെ ചേലക്കര ടൗണിൽ വാഹനങ്ങളുടെ അകമ്പടിയോട സ്വീകരിച്ച് വട്ടുള്ളി സെൻ്റ് ജോർജ് പള്ളി അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും, ആശീർവാദ കർമ്മവും ബാവ നടത്തി. ഇതോടെ 3 ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ആഘോഷത്തിനും തുടക്കമായി.
കാതോലിക്കാ ബാവയ്ക്കുള്ള അനുമോദന യോഗം ആലത്തൂർ എം.പി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ക്ലിമ്മീസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ഫാ. തോമസ് നെടിയപാലയ്ക്കൽ, ട്രസ്റ്റി ബെന്നി കോച്ചേരിയിൽ, സഭാ മാനേജിങ് കമ്മിറ്റിയംഗം ഷാജി മംഗലശേരി, പ്രോഗ്രാം കൺവീനർ സി.ജി. ജോസ് എന്നിവർ സംസാരിച്ചു






ഈ വാർത്ത വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നത്തെ സ്പർശിക്കുന്നു. വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് കർഷകർക്കും പൊതുജനത്തിനും വലിയ ഭീഷണിയാണ്. ശ്രേഷ്ഠ ബാവയുടെ പ്രസംഗം ഈ പ്രശ്നത്തിൽ സർക്കാരുകൾ ശക്തമായി ഇടപെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. സോളാർ ഫെൻസിങ് പോലുള്ള പരിഹാരങ്ങൾ നടപ്പിലാക്കുന്നത് ഒരു നല്ല ആരംഭമാണ്. പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും ആശീർവാദ കർമ്മവും സമൂഹത്തിന് ഒരു ആത്മീയ ശക്തി നൽകുന്നു. ഈ പ്രശ്നത്തിന് എന്ത് കൂടുതൽ പരിഹാരങ്ങൾ നിർദ്ദേശിക്കാം?
ചേലക്കരയിലെ വന്യമൃഗങ്ങളുടെ ആക്രമണം വർധിച്ചുവരുന്നത് ശ്രദ്ധേയമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിൽ ശക്തമായി ഇടപെടേണ്ടത് അത്യാവശ്യമാണ്. ശ്രേഷ്ഠ ബാവയുടെ സംഭാവനകളും പ്രവർത്തനങ്ങളും പ്രശംസനീയമാണ്. പുനർനിർമ്മിച്ച കുരിശു പള്ളിയുടെ കൂദാശയും ആശീർവാദ കർമ്മവും ആഘോഷിച്ചത് ആത്മീയമായി പ്രചോദനാത്മകമായിരുന്നു. സോളാർ ഫെൻസിങ് പോലുള്ള പരിഹാരങ്ങൾ കർഷകർക്കും പൊതുജനങ്ങൾക്കും ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രവർത്തനങ്ങൾ ഭാവിയിൽ എങ്ങനെയെല്ലാം സമൂഹത്തെ സഹായിക്കും?