
പീഡകളുടെയും സഹനങ്ങളുടെയും വ്യഥകളിൽ നിന്ന് പ്രത്യാശയുടെ പൊൻകതിർ വിടർത്തി യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിനെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.
എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും അതിനെല്ലാം ശുഭകരമായ ഒരു ഉയിർപ്പ് ഉണ്ടെന്ന വിശ്വാസം കൂടിയാണ് ഈസ്റ്റർ. പീഡാനുഭവങ്ങൾക്കു പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന മഹത്തായ സന്ദേശം ഈസ്റ്റർ നൽകുന്നു.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ദൈവാലയങ്ങളിൽ പ്രത്യാശയുടെ പ്രതീക്ഷയുമായി ഈസ്റ്ററിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു.
മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.





