
പറവൂർ ● ചരിത്ര പ്രസിദ്ധമായ വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവായുടെ 344-ാം ശ്രാദ്ധപ്പെരുന്നാളിനു വികാരി ഫാ. എൽദോ ആലുക്ക കൊടിയേറ്റി.വഴിപാടായി വിശ്വാസികൾ സമർപ്പിച്ച 109 കൊടികളിൽ നിന്നു നറുക്കെടുത്ത കൊടിയാണ് ഉയർത്തിയത്. സന്ധ്യാപ്രാർഥന, പരിശുദ്ധ ബാവായുടെ നാമത്തിൽ പെരുമ്പടന്നയിലുള്ള കുരിശിൻതൊട്ടിയിലേക്കും മംഗലത്തുപറമ്പിലെ കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു.
ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. അഞ്ചിന്മേൽ കുർബ്ബാന,
വൈകിട്ട് 7 ന് സൺഡേ സ്കൂളിൻ്റെയും ഭക്തസംഘടനകളുടെയും വാർഷികം എന്നിവ നടന്നു.
വഴിപാടായി വിശ്വാസികൾ സമർപ്പിച്ച 109 കൊടികളിൽ നിന്നു നറുക്കെടുത്ത കൊടിയാണ് ഉയർത്തിയത്. സന്ധ്യാപ്രാർഥന, പരിശുദ്ധ ബാവായുടെ നാമത്തിൽ പെരുമ്പടന്നയിലുള്ള കുരിശിൻതൊട്ടിയിലേക്കും മംഗലത്തുപറമ്പിലെ കുരിശിങ്കലേക്കും പ്രദക്ഷിണം എന്നിവ നടന്നു.
ഇന്ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വി. അഞ്ചിന്മേൽ കുർബ്ബാന,
വൈകിട്ട് 7 ന് സൺഡേ സ്കൂളിൻ്റെയും ഭക്തസംഘടനകളുടെയും വാർഷികം എന്നിവ നടന്നു.
നാളെ 7 നു പ്രഭാതപ്രാർഥന, 8 ന് വി. അഞ്ചിന്മേൽ കുർബാന, 2നു പരിശുദ്ധ ബാവ ഉപയോഗിച്ചിരുന്ന കാസാ കൂട്ടവും കാപ്പാ കൂട്ടവും കഴുത്തിലണിഞ്ഞിരുന്ന സ്ലീബയും അടക്കം ചെയ്ത അരുളിക്കയും പള്ളി സാമാനങ്ങളും മേമ്പൂട്ടിൽ നിന്നു പള്ളിക്കകത്തേക്ക് എടുത്തുവയ്ക്കൽ, 6നു ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് സ്വീകരണം.
തുടർന്നു സന്ധ്യാപ്രാർഥന, 7നു പഴയ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തുന്ന കാൽനട തീർഥാടകർക്കു സ്വീകരണം, സൂത്താറ പ്രാർഥനയ്ക്ക് ശേഷം ശ്രേഷ്ഠ ബാവായെ അനുമോദിച്ചു സമ്മേളനവും ഉപഹാര സമർപ്പണവും. തുടർന്നു പരിശുദ്ധ ബാവായുടെ നാമത്തിൽ സ്ഥാ പിതമായിട്ടുള്ളതും പരിശുദ്ധൻ്റെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ളതുമായ പള്ളികളിൽ നിന്നു പരിശുദ്ധ ബാവായുടെ കബറിങ്കൽ കാഴ്ച സമർപ്പണവും നഗരം ചുറ്റി പ്രദക്ഷിണവും ഉണ്ടാകും.
ഏപ്രിൽ 27 ന് 6 നു പ്രഭാതപ്രാർഥന, 6.30നു കബറിങ്കൽ കുർബാന, 9 നു വി.മൂന്നിന്മേൽ കുർബാന, 11.30 നു പ്രദക്ഷിണം.
ബാവായുടെ കബറിങ്കൽ കാഴ്ചസമർപ്പണം. 12നു നേർച്ച സദ്യ ആരംഭം, 5 നു കൊടിയിറക്കൽ.
പരിശുദ്ധൻ്റെ കബറിങ്കലേക്കുള്ള കാൽനട തീർത്ഥയാത്ര നാളെ ഉച്ചക്ക് ഒന്നിന് നെടുമ്പാശേരി സെന്റ് ജോർജ് യാക്കോബായ വലിയപള്ളിയിൽ നിന്നും ആരംഭിക്കും. മേഖലയിലെ വിവിധ പള്ളികളിൽ നിന്നും തൃശ്ശൂർ കണ്ണാറയിൽ നിന്നുമെത്തുന്ന ചെറു തീർത്ഥയാത്ര സംഘങ്ങൾ നെടുമ്പാശ്ശേരിയിൽ സംഗമിച്ചാണ് യാത്ര പുറപ്പെടുന്നത്
പരിശുദ്ധൻ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള കബറിങ്കൽ നടത്തുന്ന പ്രത്യേക ധൂപപ്രാർത്ഥനയ്ക്ക് ശേഷം ഡോ. മാത്യൂസ് മോർ അന്തിമോസ് തീർത്ഥയാത്ര ആശീർവദിക്കുകയും പൊയ്ക്കാട്ടുശ്ശേരി മോർ ബഹനാം പള്ളി പൊയ്ക്കാട്ടുശ്ശേരി സെൻറ് കുര്യാക്കോസ് ചാപ്പൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ചെങ്ങമനാട്, കുറ്റിപ്പുഴ, കുന്നുകര വഴി വെടിമറയിൽ എത്തുമ്പോൾ ആലുവയിൽ നിന്നുള്ള തീർത്ഥയാത്രയുമായി സംഗമിച്ച് പറവൂർ പള്ളിയിലേക്ക് നീങ്ങും.
വികാരി ഫാ.എൽദോ ആലുക്ക, സഹവികാരിമാരായ ഫാ.എൽദോ കുളങ്ങര, ഫാ. ഡോൺ താടിക്കാരൻ, ഫാ. ഗീവർഗീസ് വാഴാട്ടിൽ, ഫാ. ജോർജ് മാത്യു അരിമ്പൂര്, ഫാ. യൽദോസ് വെള്ളരിങ്ങൽ, പള്ളി സെക്രട്ടറി പ്രൊഫ. രഞ്ചൻ എബ്രഹാം, ജോയിൻ്റ് ജനറൽ കൺവീനർ പി.സി. സണ്ണി, മുൻ സെക്രട്ടറിമാരായ ഇ.എ. ജേക്കബ്, നിബു കുര്യൻ എന്നിവരാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.


